Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ​ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം സതീശൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ ജീവിതം ആർഎസ്എസിനെതിരായ നിതാന്തമായ പോരാട്ടത്തിന്റേതാണ്.

തലശേരി കലാപകാലം മുതൽ ആർഎസ്എസുമായി നേർക്കുനേർനിന്ന് ഏറ്റുമുട്ടിയവരാണ് പിണറായിയും കമ്യൂണിസ്റ്റുകാരും. വിതയത്തിൽ കമീഷൻ റിപ്പോർട്ട് പ്രതിപക്ഷനേതാവ് വായിച്ചുനോക്കണം. ആരാണ് തലശേരി കലാപത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതെന്ന് ആ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ അം​ഗമായ പി കെ കുഞ്ഞാലിക്കുട്ടിയെ ആർഎസ്എസിൻ്റെ ഭീഷണിക്ക് വഴങ്ങി ​ഗസ്റ്റ് ഹൗസിൽ ഇരുത്തിയിട്ടാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി മാറാട് കലാപസ്ഥലത്ത് പോയത്. ആ തിട്ടൂരത്തിന് വഴങ്ങാതെ വികെസി മമ്മദ് കോയയെ ഒപ്പം കൂട്ടിയാണ് പിണറായി വിജയൻ സ്ഥലത്തേക്ക് പോയത്- മന്ത്രി ഓർമ്മിപ്പിച്ചു.

Back To Top