Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ​ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം സതീശൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ ജീവിതം ആർഎസ്എസിനെതിരായ നിതാന്തമായ പോരാട്ടത്തിന്റേതാണ്.

തലശേരി കലാപകാലം മുതൽ ആർഎസ്എസുമായി നേർക്കുനേർനിന്ന് ഏറ്റുമുട്ടിയവരാണ് പിണറായിയും കമ്യൂണിസ്റ്റുകാരും. വിതയത്തിൽ കമീഷൻ റിപ്പോർട്ട് പ്രതിപക്ഷനേതാവ് വായിച്ചുനോക്കണം. ആരാണ് തലശേരി കലാപത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതെന്ന് ആ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ അം​ഗമായ പി കെ കുഞ്ഞാലിക്കുട്ടിയെ ആർഎസ്എസിൻ്റെ ഭീഷണിക്ക് വഴങ്ങി ​ഗസ്റ്റ് ഹൗസിൽ ഇരുത്തിയിട്ടാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി മാറാട് കലാപസ്ഥലത്ത് പോയത്. ആ തിട്ടൂരത്തിന് വഴങ്ങാതെ വികെസി മമ്മദ് കോയയെ ഒപ്പം കൂട്ടിയാണ് പിണറായി വിജയൻ സ്ഥലത്തേക്ക് പോയത്- മന്ത്രി ഓർമ്മിപ്പിച്ചു.

Back To Top
onwin