Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്തി രാജീവ് ചന്ദ്രശേഖർ എംഎൽഎ .
എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.
ക്ഷേത്ര പരിസരത്തിലെ ഒരുക്കങ്ങൾ എംഎൽഎ നേരിൽകണ്ടു മനസിലാക്കുകയും പരിഹരിക്കേണ്ട കാര്യങ്ങൾക്ക് നടപടി നിർദ്ദശവും നൽകി.
ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ ബലിതർപ്പണം നടത്തുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര നടപടികളാണ് സ്വീകരിക്കാൻ എംഎൽഎ നിർദ്ദേശം നൽകി .
ഭക്തരെ കൂടുതൽ ഉൾക്കൊള്ളാൻ അധിക ബലിമണ്ഡപങ്ങൾ . ഭക്തജനതിരക്ക് ഒഴിവാക്കാൻ ഓൺ ലൈൻ ടൈം-സ്ലോട്ട് ബുക്കിംഗ്, 20 ടിക്കറ്റ് കൗണ്ടറുകൾ, കൗണ്ടറുകളിൽ QR കോഡ് അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
തലേദിവസം രാത്രി വരെ നിർമ്മാണ പ്രവൃത്തികൾ നീളുന്ന പതിവ് ഒഴിവാക്കി എല്ലാ പ്രാഥമിക പണികളും മുൻകൂട്ടി പൂർത്തിയാക്കിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ബലിമണ്ഡപത്തിലേക്കെത്തുന്ന കോർപ്പറേഷൻ/PWD റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ബലിക്കടവും പരിസരവും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വാട്ടർ അതോറിറ്റിയുമായി ചേർന്ന് താൽക്കാലിക ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധമായ ജലവിതരണം ഉറപ്പാക്കിയിട്ടുളളതായും ടാങ്കുകൾ സജീകരിച്ചതായും മനസിലാക്കി. ആറ്റുകാൽ പൊങ്കാല മാതൃകയിൽ, വാവുബലി ചടങ്ങുകൾ പൂർത്തിയാകുന്ന അന്ന് വൈകുന്നേരത്തോടെ തന്നെ ക്ഷേത്ര പരിസരം പൂർണ്ണമായും വൃത്തിയാക്കുന്നതിന് നഗരസഭയും ദേവസ്വം ബോർഡും ചേർന്ന് കൂടുതൽ ശുചീകരണ തൊഴിലാളികളെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 16 മൊബൈൽ ടോയ്ലറ്റും സ്ഥാപിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ യാത്രസൗകര്യത്തിന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നുണ്ട്. അവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായവും ഫയർ ആൻഡ് റെസ്ക്യൂ സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ വിപുലമായ മുൻകരുതലുകളും സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതിലും വകുപ്പുകളുടെ ഏകോപനത്തിലും എം.എൽ.എ സംതൃപ്തി രേഖപ്പെടുത്തുകയും
ഭക്തജനത്തിന് അടിയന്തര സഹായത്തിന് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുള്ളതായും അറിയിച്ചു.

Back To Top
onwin