Flash Story
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ നിർണായകമായ ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകിയപ്പോൾ, സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല ലഭിച്ചു. ആരോഗ്യവകുപ്പിനൊപ്പം ദേവസ്വം കൂടി കൈകാര്യം ചെയ്യുക കെ. മുരളീധരനായിരിക്കും. എ.പി. അനിൽകുമാർ റവന്യൂ വകുപ്പ് മന്ത്രിയാകുമ്പോൾ, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകൾക്ക് നേതൃത്വം നൽകും. എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് ലഭിച്ചിരിക്കുന്നത്.

മറ്റു കോൺഗ്രസ് മന്ത്രിമാരിൽ ടി. സിദ്ദിഖ് കൃഷി വകുപ്പും, കെ.എ. തുളസി പിന്നാക്ക ക്ഷേമവും, ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമവും തൊഴിൽ വകുപ്പും, ഒ.ജെ. ജനീഷ് കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ഘടകകക്ഷികളിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി വകുപ്പുകൾ ലഭിച്ചപ്പോൾ, എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ മന്ത്രിയാകും. കെ.എം. ഷാജിക്ക് തദ്ദേശസ്വയംഭരണവും, പി.കെ. ബഷീറിന് പൊതുമരാമത്തും, വി.ഇ. അബ്ദുൾ ഗഫൂറിന് ഫിഷറീസും അനുവദിച്ചു. മോൻസ് ജോസഫ് ജലസേചന വകുപ്പും, അനൂപ് ജേക്കബ് ഭക്ഷ്യ-സിവിൽ സപ്ലൈസും, ഷിബു ബേബി ജോൺ വനം വകുപ്പും, സി.പി. ജോൺ ഗതാഗത വകുപ്പും കൈകാര്യം ചെയ്യാനാണ് അന്തിമ തീരുമാനം.

Back To Top
onwin