Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

തിരുവനന്തപുരം –

കേരളത്തിൽ ആദ്യമായി ഇരുളൻ പാറ്റാ പിടിയനെ കണ്ടെത്തി.
ഇവയുടെ ഇംഗ്ലീഷ് പേര് Dark-sided Flycatcher എന്നാണ്.
പക്ഷി നിരീക്ഷകരായ എം.എ. ലത്തീഫ്, ഫൈറോസ് ബീഗം, രാജീവ് മണ്ണയം എന്നിവർ അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുബോൾ ഫൈറോസ് ബീഗമാണിതിൻ്റെ ചിത്രം പകർത്തിയത്.
2024 ജനുവരി 28 നാണ് ഇതിനെ കണ്ടത്. തിരുവനന്തപുരം അരിപ്പ ഫോറസ്റ്റിൽ ഇവർ പക്ഷി നിരീക്ഷണത്തിനും ഫോട്ടോ പകർത്താനുമായി വനം വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ പ്രോഗ്രാമിന് പോയതായിരുന്നു. വൈകുന്നേരം 4.30 മണിക്കു ശേഷം പക്ഷികളെ കൂടുതൽ കാണാൻ സാധ്യതയുള്ള ട്രെയിനിംഗ് സെൻ്ററിനടുത്തുള്ള വഴിയിലൂടെ നടന്നു. കുറച്ചധികം കോഴി വേഴാമ്പലുകളെയും ഇണകാത്തേവൻ, മണികണ്ഠൻ എന്നിവയുൾപ്പെടെ കണ്ടു. അതിനിടയിലാണ് ഈ പക്ഷിയെ കാണുന്നത്. വൈദ്യുതി കമ്പിയിലും മരത്തിലും മാറി മാറി ഇരിക്കുകയായിരുന്നു..   പക്ഷി Dark-sided Flycatcherആണെന്നോ ആദ്യത്തെ റിപ്പോർട്ടിംഗ് ആണെന്നോ ഇവർക്ക് അറിയില്ലായിരുന്നു. പിന്നീട് WWF ൻ്റെ കീഴിലുള്ള തിരുവനന്തപുരം ബോർഡിംഗ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അതിൻ്റെ പ്രാധാന്യം മനസ്സിലായത്. ഇതിൻ്റെ പേരും വിശേഷവുമെല്ലാം ഗ്രൂപ്പിൽ ഉള്ളവർ വ്യക്തമാക്കുകയായിരുന്നു. അന്നു തന്നെയി വർ ഇ-ബേർഡിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ പക്ഷി ഇവിടെ സ്ഥിരമായി എത്തുന്നതല്ലെന്നും ദേശാടനത്തിനിടയിൽ ഇടത്താവളമായി കേരളത്തിലും എത്താറുണ്ടെന്നുമാണ് കരുതുന്നത്.
തുടർച്ചയായി കുറേ ദിവസം ഒരേ സ്ഥലത്ത് നിൽക്കാത്തതിനാൽ, ഒരു തവണ കണ്ട സ്ഥലത്ത് വീണ്ടും കാണാനുള്ള സാദ്ധ്യത കുറവാണ്. . 2025 ജനുവരിയിൽ ഒരു ടീം അരിപ്പയിൽ വീണ്ടും ഒരു സന്ദർശനം നടത്തിയെങ്കിലും കാണാൻ ഇവയെ സാധിച്ചില്ല. ഹിമാലയത്തിലും ദക്ഷിണ പൂർവ്വേഷ്യയിലും പ്രജനനം നടത്തുന്ന ഇവ വളരെ അപൂർവ്വമായാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്താറുള്ളത്. ഏഷ്യൻ ബ്രൗൺ ഫ്ലൈകാച്ചർ എന്ന ഇനവുമായി ഏറെ സാമ്യമുള്ള ഇവയെ തിരിച്ചറിയുകയെന്നത് ക്ലേശകരമാണ്. പക്ഷിലോകത്തെ ഈ അപൂർവ അതിഥിയെ ഈ വർഷം അതിരപ്പള്ളി – വാഴച്ചാൽ റൂട്ടിൽ പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുങ്കര കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Back To Top
onwin