Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഒരു വ്യാപാര സമുച്ചയം നിർമ്മിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘അർബൻ റെജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനം.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല സ്മാർട്ട് സിറ്റിക്കാണ്. ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സമുച്ചയത്തിന് മൂന്ന് നിലകളിലായി (എ ബ്ലോക്ക് ഉൾപ്പെടെ) ആകെ 2153 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകും.

ഇതൊരു പുനരധിവാസ പദ്ധതി എന്നതിലുപരി, വട്ടിയൂർക്കാവിലെ ഒരു പുതിയ സാംസ്കാരിക-വിശ്രമ കേന്ദ്രം കൂടിയായാണ് ട്രിഡ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്കൊപ്പം, പൊതുജനങ്ങൾക്കായി ഒരു ആംഫി തിയറ്റർ, മനോഹരമായ പാർക്ക്, പൊതുയോഗങ്ങൾ നടത്താനുള്ള വിശാലമായ സ്ഥലം എന്നിവയും ഈ സമുച്ചയത്തിന്റെ ഭാഗമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വട്ടിയൂർക്കാവിന്റെ ഹൃദയഭാഗം കൂടുതൽ ജനകീയവും സജീവവുമാകും. @ triv-in

Back To Top