Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഒരു വ്യാപാര സമുച്ചയം നിർമ്മിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘അർബൻ റെജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനം.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല സ്മാർട്ട് സിറ്റിക്കാണ്. ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സമുച്ചയത്തിന് മൂന്ന് നിലകളിലായി (എ ബ്ലോക്ക് ഉൾപ്പെടെ) ആകെ 2153 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകും.

ഇതൊരു പുനരധിവാസ പദ്ധതി എന്നതിലുപരി, വട്ടിയൂർക്കാവിലെ ഒരു പുതിയ സാംസ്കാരിക-വിശ്രമ കേന്ദ്രം കൂടിയായാണ് ട്രിഡ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്കൊപ്പം, പൊതുജനങ്ങൾക്കായി ഒരു ആംഫി തിയറ്റർ, മനോഹരമായ പാർക്ക്, പൊതുയോഗങ്ങൾ നടത്താനുള്ള വിശാലമായ സ്ഥലം എന്നിവയും ഈ സമുച്ചയത്തിന്റെ ഭാഗമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വട്ടിയൂർക്കാവിന്റെ ഹൃദയഭാഗം കൂടുതൽ ജനകീയവും സജീവവുമാകും. @ triv-in

Back To Top
onwin