Flash Story
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഒരു വ്യാപാര സമുച്ചയം നിർമ്മിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘അർബൻ റെജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനം.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല സ്മാർട്ട് സിറ്റിക്കാണ്. ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സമുച്ചയത്തിന് മൂന്ന് നിലകളിലായി (എ ബ്ലോക്ക് ഉൾപ്പെടെ) ആകെ 2153 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകും.

ഇതൊരു പുനരധിവാസ പദ്ധതി എന്നതിലുപരി, വട്ടിയൂർക്കാവിലെ ഒരു പുതിയ സാംസ്കാരിക-വിശ്രമ കേന്ദ്രം കൂടിയായാണ് ട്രിഡ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്കൊപ്പം, പൊതുജനങ്ങൾക്കായി ഒരു ആംഫി തിയറ്റർ, മനോഹരമായ പാർക്ക്, പൊതുയോഗങ്ങൾ നടത്താനുള്ള വിശാലമായ സ്ഥലം എന്നിവയും ഈ സമുച്ചയത്തിന്റെ ഭാഗമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വട്ടിയൂർക്കാവിന്റെ ഹൃദയഭാഗം കൂടുതൽ ജനകീയവും സജീവവുമാകും. @ triv-in

Back To Top
onwin