Flash Story
വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു:
മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം സംഭവിച്ചതാണ് കാരണം
അറുപത് എസ് ഐമാര്‍ കൂടി കര്‍മപഥത്തിലേക്ക്
മൂകാംബിക ദർശനം നടത്തി വി.ഡി സതീശൻ.
ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ സൈനിക യുദ്ധ പരിശീലന ആസ്ഥാനത്ത് ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി ചുമതലയേറ്റു
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ഇന്ന് രാവിലെ പനവല്ലി അപ്പപ്പാറ റോഡിൽ വെച്ചാണ് സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഷിബു ജോലി ചെയ്യുന്ന റിസോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. തുടർന്ന് ഷിബു വയലിനോട് ചേർന്ന ഫെൻസിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാൽ ആണ് വലിയ അപകടം ഒഴിവായത്. വനപാലകർ സ്ഥലത്തെത്തി ഷിബുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കഴിഞ്ഞദിവസം ഇതിനോട് ചേർന്നുള്ള സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനേയും കാട്ടാന ആക്രമിച്ചിരുന്നു. തുടർച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ കാവൽ ഏർപ്പെടുത്താൻ വനപാലകരോട് ആവശ്യപെട്ടതായി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ജിതിൻ പറഞ്ഞു.

Back To Top
onwin