Flash Story
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ
  വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാർ പരിപാടിയിൽ ആർ എസ് എസ് ഉപയോഗിക്കുന്ന ചിത്രമുപയോഗിക്കണം എന്ന് നിർബന്ധം പിടിച്ചതിനെ സർക്കാർ എതിർത്തിരുന്നു. അന്ന് രാജ് ഭവനിൽ നടത്താനിരുന്ന പരിപാടി സർക്കാർ മാറ്റുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഗവർണർമാർ മന്ത്രിമാരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നില്ല എന്നൊരു വിചിത്രമായ പ്രസ്താവന നടത്തി കേട്ടു.

കേരളത്തിലെ മന്ത്രിമാരുടെ മാനസികാവസ്ഥ ഇന്ത്യയിലെ മതനിരപേക്ഷ മനുഷ്യന്മാരുടെ മാനസികാവസ്ഥയാണെന്നും. ഗുരു മൂർത്തിയുടെ ക്ലാസ് കേട്ടതുകൊണ്ട് ആ മാനസികാവസ്ഥ മനസ്സിലാവില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.രാജേന്ദ്ര വിശ്വനാഥ അർലേക്കർക്ക് ഏതു ചിഹ്നങ്ങളും ഉയർത്തിപ്പിടിക്കാം. എന്നാൽ, കേരളത്തിന്റെ ഗവർണർക്ക് ഭരണഘടനയും ഇന്ത്യയുടെ വ്യവസ്ഥാപിതമായ ചിഹ്നങ്ങളും മാത്രമേ പിടിക്കാൻ പറ്റൂ എന്നും മന്ത്രി പറഞ്ഞു.

Back To Top