Flash Story
വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
മന്ത്രിയെത്തി, ആവേശം വിതറി തൈക്കാട് മോഡൽ എൽപിഎസിലെ വിളവെടുപ്പ് ഉത്സവം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ
അനധികൃത മദ്യവിൽപ്പന; സിനിമ താരം ‘അൽകു’ പിടിയിൽ
“യാത്രികൻ “നൂറ് വേദികളിൽ പിന്നിട്ടപ്പോൾ ഷാജഹാനെ തേടിയെത്തിയത് “ടാലാന്റ് നാഷണൽ റെക്കോർഡ് “
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയേക്കും; രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാൻ ആലോചന.
യുദ്ധവിമാന നിർമ്മാണം: ടാറ്റയും എൽ ആൻഡ് ടിയും ഉൾപ്പെടെ മൂന്ന് സ്വകാര്യ കമ്പനികൾ ചുരുക്കപ്പട്ടികയിൽ
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ; ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും

നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്‌ക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ടു ലക്ഷത്തോളം രൂപ കവർന്നു എന്നാണ് പരാതി. തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് ജീവനക്കാർക്കെതിരെ ജി കൃഷ്ണകുമാറും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ മൂന്ന് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്യു ആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഈ മൂന്ന് ജീവനക്കാരിൽ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചും പരാതി ലഭിച്ചിട്ടുണ്ട്. ഇതിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ആകെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

Back To Top