Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിലെ എരിഞ്ഞപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.

നിയമലംഘനം നടത്തിയ ഇരുചക്ര വാഹന യാത്രികനെ വയോധിക ധീരമായി നേരിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രഭാവതിയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു രം​ഗത്തെത്തിയിരുന്നത്. പ്രഭാവതിയെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു. തെറ്റിനോട് പ്രതികരിച്ച പ്രഭാവതിയുടെ രീതിയെ ബഹുമാനിക്കുന്നെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

എരഞ്ഞിപ്പാലം സി​ഗ്നലിന് സമീപം റോഡിൽ തിരക്കുള്ള സമയത്താണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചുപോയത്. ഇതിനിടെയാണ് ഒരു സ്കൂട്ടർ യാത്രികനെ പ്രഭാവതി തടഞ്ഞത്. വണ്ടിക്ക് മുന്നിൽ തടസമായി നിൽക്കുക മാത്രമല്ല വാഹനത്തെ മുന്നോട്ടു പോകാൻ സമ്മതിക്കുകയും ചെയ്തില്ല. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും പ്രഭാവതി സ്കൂട്ടർ യാത്രികനെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുന്നതായിരുന്നു വൈറൽ വീഡ‍ിയോ.

Back To Top
onwin