Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

അവർ കൂട്ടത്തോടെ ആരവം മുഴക്കി കൈ പിടിച്ച് ഒരേ മനസ്സോടെ ചിരിച്ച് ഉല്ലസിച്ച് വേദികളിൽ നിന്നും വേദികളിലേക്ക്
പ്രയാണമായിരിന്നു.
സമ്മാനം കിട്ടിയവരും ഇല്ലാത്തവരുമെന്ന്
പക്ഷമില്ലാതെ അവർ ഒരോ വേദിയിലും ആടിയും പാടിയും
തിമിർത്തു.
കലോത്സവങ്ങളിലെ
സ്ഥിരം പരിഭവങ്ങളും അവകാശവാദങ്ങളുമില്ലാത്ത മാത്സര്യം
വെടിഞ്ഞ് സർഗ്ഗാത്മകത മാറ്റു രുയ്ക്കാൻ വീണുകിട്ടിയ അവസരം അവർ രണ്ട് ദിവസമായി വർണ്ണോത്സവമാക്കും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടന്ന് വരുന്ന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ശനിയും ഞായറുമായി തിരുവനന്തപുരം ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലെ അന്തേവാസികളായ
എൽപി മുതൽ ഹയർ സെക്കൻ്ററി സ്ക്കൂൾ തലം വരേയുള്ള കുട്ടികൾക്കായി തൈക്കാട് ശിശുക്ഷേമ സമിതി
ഹാളിലും ഗവ സംഗീത കോളേജിലുമായി
നടക്കുന്ന “തളിർ – വർണ്ണോത്സവ “
സ്പെഷ്യൽ കലോത്സവമാണ്
വേറിട്ട മാത്സര്യ വേദികളായത്.
തങ്ങൾ പഠിക്കുന്ന സ്ക്കൂളുകളിൽ നിന്ന് ഒരു ജില്ലാ കലോത്സവത്തിലേക്ക് എത്തിച്ചേരൽ
ഒരിക്കലും പ്രാപ്യമല്ലാത്ത കൗമാരക്കാർക്കും
കുരുന്നുകൾക്കും ഇവിടത്തെ മത്സരങ്ങൾ പ്രതീക്ഷയും പിന്തുണയുമായി.
അവസരങ്ങൾ പലപ്പോഴും
വൈകാരികമാക്കുകയായിരുന്നു മത്സരാർത്ഥികൾ.
തിരുവനന്തപുരം ജില്ലയിലെ വിവിധ ചിൽഡ്രൻസ് ഹോമുകളിൽ നിന്നും എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 400-ൽ പരം കുട്ടികളാണ് ആദ്യ ദിനം മത്സരങ്ങളിൽ പങ്കെടുത്തത്.
ശ്രീചിത്ര ഹോം, മഹിളാ മന്ദിരം, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട് ബാലീകാമന്ദിരം,ഗവ ചിൽഡ്രൻസ് ഹോം പൂജപ്പുര, സി.എം.എസ് കണ്ണമ്മൂല , കാരുണ്യതീരം, സി.എസ്. ഐ ബാലീകമന്ദിരം പാറശ്ശാല തുടങ്ങി 20 ഹോമുകളിലെ
കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
നാളെ ഞായറാഴ്ചയാണ് പ്രധാന മത്സര ഇനങ്ങൾ. നാടൻപ്പാട്ട്, ചലചിത്ര ഗാനം, മോണോ ആക്ട്, മിമിക്രി, നാടോടിനൃത്തം, സംഘനൃത്തം, സിനിമാറ്റിക്ക്
ഡാൻസ് എന്നിവയായിരിക്കും പ്രത്യേക ആകർഷണങ്ങൾ.
മത്സരത്തിൽ പങ്കെടുത്തവർക്കും
ഹോമുകളിൽ നിന്നും മത്സരം കാണാൻ എത്തിയവർക്കും ഭക്ഷണവും മറ്റ് സൗകര്യങ്ങളെക്കെ ശിശുക്ഷേമ സമിതി
ഒരുക്കിയിട്ടുണ്ട്.
കലോത്സവം രാവിലെ 10 മണിക്ക്
ഗവ. സംഗീത കോളേജ് ഹാളിൽ സംസ്ഥാന ശിശുക്ഷേമസമിതി
ജനറൽ സെക്രട്ടറി
ജി.എൽ. അരുൺ ഗോപി ഉദ്ഘാടനം ചെയ്യ്തു. കവി വിനോദ് വൈശാഖി
മുഖ്യ പ്രഭാക്ഷണം നടത്തി. തിരുവനന്തപുരം ലൈബ്രററി കൗൺസിൽ സെക്രട്ടറി എൻ.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി സൂപ്രണ്ട് എൽ.ഷീബ സ്വാഗതവും അഡോപ്ഷൻ മാനേജർ അഷിത നന്ദിയും പറഞ്ഞു.
ജില്ലാ ചൈൾഡ് പ്രോട്ടക്ഷൻ ഓഫീസർ സുജ എസ്.ജെ. സംസാരിച്ചു.

(ഒപ്പ്)
പി.ശശിധരൻ
പി.എടു
ജനറൽ സെക്രട്ടറി
സംസ്ഥാന ശിശുക്ഷേമ സമിതി

Back To Top
onwin