Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്‍ച്ച നടത്തും. പതിനേഴാം തീയതി മുതല്‍ സമരം നടത്തുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രഖ്യാപനം.സമരം അനുവദിക്കാനാകില്ലെന്നും രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ സമ്മതിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരു കാരണവശാലും സമരം അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ല്‍ പോകുന്നവര്‍ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.സമരത്തില്‍. എസ്മ പ്രകാരം നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കത്ത് നല്‍കിയിരുന്നു. സര്‍വീസ് നടത്താതിരിക്കുന്നതും സര്‍വീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ആരോഗ്യസേവനമായ 108 ആംബുലന്‍സ് സര്‍വീസ് തടസ്സപ്പെടുന്നത് രോഗികളുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാകുമെന്നതിനാല്‍ സമരം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം സംസ്ഥാനത്ത് പകര്‍ച്ച പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. സന്നദ്ധ സംഘടനകളും ഇതിനായി മുന്നോട്ട് വരണം. സര്‍ക്കാര്‍ ബോധവത്കരണ പ്രവര്‍ത്തികള്‍ നടത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Back To Top
onwin