Flash Story
മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അഴിയ്ക്കുള്ളിൽ.
പ്രദീപ് ഓർക്കാട്ടേരിക്ക് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്രസാഹിത്യ അവാർഡ്
ഷിലു ജോസഫിന്റെ ‘അകം പാതി പുറം പാതി’ കഥാസമാഹാരം മന്ത്രി ചിഞ്ചു റാണി പ്രകാശനം ചെയ്തു
തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി;രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധന
തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ യുവാവിന് ഐഎസ് ബന്ധമെന്ന് സ്ഥിരീകരണം.
അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ
ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ബിജെപി ഇടപെട്ടെന്ന് ആരോപണം.
അറിവിന്റെ അക്ഷരമുറ്റത്ത് രുചിയുടെ വസന്തം

നെയ്യാറ്റിൻകര : 30 വർഷം ഒളിവിൽ കഴിഞ്ഞ
കൊലക്കേസ് പ്രതിയെ പിടികൂടി. കന്യാകുമാരി , വേൽകിളമ്പി , സ്വദേശി രാജപ്പൻ 50 നെ
യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

30 വർഷം മുമ്പ് ധനുവച്ചപുരം സ്വദേശി പ്രസാദിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യം എടുത്ത ശേഷം മൂവാറ്റുപുഴയിൽ മറ്റൊരു പേരിൽ 15 വർഷത്തോളം ഒളിവിൽ താമസിക്കുകയായിരുന്നു . പ്രതി പോലീസ് പുറകെ വരുന്നുണ്ടെന്ന് മണത്തിറഞ്ഞ രാജപ്പൻ വീണ്ടും പേരുമാറ്റി പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം തക്കലയ്ക്ക് സമീപം വേൽകിളമ്പി എന്നാ സ്ഥലത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി മൂവാറ്റപ്പുഴയ്ക്ക് സമീപം മറ്റൊരു പേരിൽ വർഷങ്ങളോളം റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി നടക്കുകായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നെയ്യാറ്റിൻകര ഡി.വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പാറശാല സി ഐ സജി എസ് എസ് , എസ് ഐ ദീപു, സിപിഒ സാജൻ, ഷാജൻ , അഭിലാഷ് തുടങ്ങിയ സ്പെഷ്യൽ സ്ക്വാഡ് ആണ് പ്രതി അറസ്റ്റ് ചെയ്തത്.

Back To Top