Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യമാകുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലസ് മെത്രപ്പൊലിത്ത അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനകാല ശിവഗിരി സന്ദർശനം നടത്തിയ മെത്രപ്പൊലിത്ത ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു.

ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവൻ അനുമതി നൽകിയത് വർഷത്തിന്റെ അവസാന ദിവസങ്ങളും പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളും ചേർന്നാണ്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്തുവാനും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങൾ കൈക്കൊള്ളുവാനും ഈ ദിവസങ്ങൾ സാധ്യമാകണം. മനുഷ്യൻ്റെ ആത്മബോധത്തെ ഉണർത്തുന്നതിന് എക്കാലവും ഈശ്വര സംഗമം അനിവാര്യമാണ്. ഇത്തരം ഇടങ്ങളിലാണ് ആത്മബോധത്തിന്റെയും ദൈവിക ചൈതന്യത്തിന്റെയും പുതിയ അനുഭവങ്ങൾ രൂപപ്പെടുക. കേരള നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരുവിന്റെ നേതൃത്വവും ഉപദേശങ്ങളും സംഭാവനകളും നിസ്തുലവും വിപ്ലവകരവും ആയിരുന്നുവെന്നും ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള നവോത്ഥാനത്തിന്റെ ആരംഭം കുറിച്ചുവെന്നും മെത്രപ്പൊലിത്ത തുടർന്നു പറഞ്ഞു. ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , മാത്യൂസ്മാർ സിൽവാന്യൂസ് മെത്രപ്പൊലിത്ത , ഫാ. ഡോ. ഡാനിയൽ ജോൺസൺ, ഫാ. ബിനു മാത്യു, ഫാ. ജോസ് കരിക്കം തുടങ്ങിയവരും പങ്കെടുത്തു.

Back To Top
onwin