Flash Story
“യാത്രികൻ “നൂറ് വേദികളിൽ പിന്നിട്ടപ്പോൾ ഷാജഹാനെ തേടിയെത്തിയത് “ടാലാന്റ് നാഷണൽ റെക്കോർഡ് “
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയേക്കും; രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാൻ ആലോചന.
യുദ്ധവിമാന നിർമ്മാണം: ടാറ്റയും എൽ ആൻഡ് ടിയും ഉൾപ്പെടെ മൂന്ന് സ്വകാര്യ കമ്പനികൾ ചുരുക്കപ്പട്ടികയിൽ
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ; ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും
അറുപത് വയസ്ക ഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെ ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ
പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ
ജി കെ പ്രദീപ് വേൾഡ് കരാട്ടെ റഫ്‌റി ; ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും.
എളമക്കരയില്‍ മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനം നേരിട്ടു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ നടുക്കുന്ന കണ്ടെത്തലുകള്‍

നെയ്യാറ്റിൻകരയിൽ അപകടം പതിയിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിൽ . പൊളിച്ചു പണിയണമെന്ന് നാട്ടുകാർ, നിരവധി തവണ നഗരസഭ നോട്ടീസ് നൽകി യെങ്കിലും നടപടിയായില്ല .ഇടവപ്പാതി വരുന്നതോടെ ചരിഞ്ഞു നിൽക്കുന്ന മതിൽ എപ്പോൾ വേണമെങ്കിലും നിലം പതിക്കാം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുറകുവശത്തുള്ള കരിങ്കല്ലിൽ നിർമിച്ച ചുറ്റുമതിൽ അപകടാവസ്ഥയിൽ. 20 അടിയിലധികം ഉയരമുള്ളതും 30 വർഷത്തിലധികം പഴക്കമുള്ളതുമായ ഉയർന്ന ചുറ്റുമതിലാണ് ചരിഞ്ഞു അപകടാവസ്ഥയിൽ നിൽക്കുന്നത്. വലിയ വിള്ളലുകൾ മതിലിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. മഴ വെള്ളം പൂർണ്ണ മായും റോഡിലേക്ക് ഒലിച്ച് ഇറങ്ങുന്നതും നിത്യ സംഭവമാണ്. മതിലിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നു വരുന്ന വെള്ളവും ഓയിലും മഴവെള്ളവും മതിലിനും കെട്ടിടത്തിനും ഇടയിൽ കെട്ടി നിന്ന് വിള്ളലുകളിലൂടെ ആണ് പുറത്തേക്ക് വരുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും ചെയ്യാത്തതിനാലും മതിലിൽ വളർന്നുകയറിയ പാഴ് മരങ്ങൾ വെട്ടി മാറ്റാത്തവും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കോൺവെൻറ് സ്കൂൾ, വിദ്യാധിരാജ പബ്ലിക് സ്കൂൾ, വിശ്വഭാരതി പബ്ലിക് സ്കൂൾ ഉൾപ്പെടെ നിരവധി സ്കൂളുകളിലെ കുട്ടികളും നൂറുകണക്കിനായുള്ള യാത്രക്കാരും ഉപയോഗിക്കുന്ന പ്രധാന റോഡാണ് ഇത്. മഴക്കാലം ആകുന്നതിനു മുൻപ് മതിൽ ശക്തിപ്പെടുത്തുകയോ പൊളിച്ചു പണിയുകയോ വേണമെന്നുള്ളതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം നാളിതുവരെ ഉണ്ടായില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു.

Back To Top