Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്


എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു

എന്‍എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍
എന്‍എസ്എസ് എന്ന സമുദായ സംഘടനയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സുകുമാരന്‍ നായര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്നാല്‍ എന്‍ എസ് എസ് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന് നേരത്തെ തന്നെ എന്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നു. എന്‍ എസ് എസ്നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് .

കഴിഞ്ഞ ദിവസം ജി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നീരസം തുറന്നു പറഞ്ഞിരുന്നു. പെരുന്നയില്‍ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളോടാണ് എന്‍ എസ് എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ സതീശന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വന്‍ അതൃപ്തി നിലനില്‍ക്കുകയാണ്

Back To Top