Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന


എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു

എന്‍എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍
എന്‍എസ്എസ് എന്ന സമുദായ സംഘടനയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സുകുമാരന്‍ നായര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്നാല്‍ എന്‍ എസ് എസ് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന് നേരത്തെ തന്നെ എന്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നു. എന്‍ എസ് എസ്നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് .

കഴിഞ്ഞ ദിവസം ജി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നീരസം തുറന്നു പറഞ്ഞിരുന്നു. പെരുന്നയില്‍ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളോടാണ് എന്‍ എസ് എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ സതീശന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വന്‍ അതൃപ്തി നിലനില്‍ക്കുകയാണ്

Back To Top