Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3.

ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ മികച്ച കളി പുറത്തെടുത്തതോടെയാണ് കളി സമനിലയിൽ അവസാനിച്ചത്. ചിരാഗ് ജാനിയുടെ ഉജ്വല സെഞ്ചുറിയുടെ (152) കരുത്തിൽ സൗരാഷ്ട 402 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. അവസാന ദിവസം 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 154/3 വിക്കറ്റ് നഷ്ടമായതോടെയാണ് സമനിലയ്ക്ക് കൈകൊടുത്തത്.

കഴിഞ്ഞ മത്സരത്തിൽ കർണാടകത്തോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളം വിജയവഴി തേടിയാണ് സൗരാഷ്ട്രയെ നേരിട്ടത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ആദ്യ ഇന്നിങ്ങിസിൽ സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കി കേരളം കളിപിടിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്ര തിരിച്ചടിച്ചതോടെ ജയം കൈവിട്ടുപോവുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റാണ് കേരളത്തിനുള്ളത്. ആദ്യ രണ്ട് കളികളും സമനിലയിൽ കലാശിച്ചപ്പോൾ കർണാടകയോട് ദയനീയ തോൽവി വഴങ്ങുകയായിരുന്നു.

Back To Top
onwin