ബാംഗ്ലൂർ : കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അഭ്യർത്ഥിച്ചു. ബാംഗ്ലൂരിൽ മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ച് നിവേദനം സമർപ്പിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ക്ഷീര മേഖലയിൽ പാലിനും, പാൽ ഉൽപന്നങ്ങൾക്കുമായി കർണാടക സംസ്ഥാനത്തെ കേരളം കൂടുതലായി ആശ്രയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് മേഖലയെ ബാധിക്കുന്നുണ്ട് എന്ന് മന്ത്രി ബിന്ദു കൃഷ്ണ കർണാടക മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സ്ഥിതി തുടർന്നാൽ പാലിന് വേണ്ടി തമിഴ്നാട്, ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരുമെന്നും മന്ത്രിയുടെ നിവേദനത്തിൽ പറയുന്നു. വിഷയം ഗൗരവകരമായി കണ്ട് നടപടികൾ ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ മന്ത്രി ബിന്ദു കൃഷ്‌ണയ്ക്ക് ഉറപ്പുനൽകി.
