Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണെ റാഞ്ചാന്‍ ഐപിഎല്‍ ടീമുകള്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഏതുവിധേനയും താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ നീങ്ങുന്നത്. പ്ലെയര്‍ ട്രേഡിങ്ങിലൂടെയോ ലേലത്തിലൂടെയോ കൂടുമാറ്റത്തിന് കളമൊരുങ്ങുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ട്രേഡിങ്ങിലൂടെ സഞ്ജുവിനെ തട്ടകത്തിലെത്തിക്കാന്‍ പുതിയ ഓഫര്‍ കൊല്‍ക്കത്ത മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ആനന്ദബസാര്‍ പത്രികയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് താരങ്ങളെയാണ് ട്രേഡ് ഡീലില്‍ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്ത ശ്രമിക്കുന്നത്. അങ്ക്രിഷ് രഘുവംശി, രമണ്‍ദീപ് സിങ് എന്നിവരില്‍ ഏതെങ്കിലും ഒരു താരത്തെ രാജസ്ഥാന് കൈമാറി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് കെകെആര്‍ പദ്ധതിയിടുന്നത്.

സഞ്ജുവിന് 18 കോടി രൂപയാണ് രാജസ്ഥാന്‍ നല്‍കുന്നത്. എന്നാല്‍ കൊല്‍ക്കത്ത താരങ്ങള്‍ക്ക് അത്രയും ഉയര്‍ന്ന മൂല്യമില്ല. രഘുവംശിക്ക് 3 കോടിയും രമണ്‍ദീപിന് നാല് കോടിയുമാണ് മൂല്യം. അതിനാല്‍ ഒരു താരത്തിനൊപ്പം പണവും ഉള്‍പ്പെടുത്തിയാകും ട്രേഡ് ഡീല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ രാജസ്ഥാന്‍ നിബന്ധന മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നൈ താരങ്ങളെ ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ ട്രേഡ് ഡീലില്‍ ഉള്‍പ്പെടുത്തണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. പക്ഷേ ചെന്നൈ ഇതിന് ഒരുക്കമല്ല.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. സീസണില്‍ പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

Back To Top