Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ


അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമെന്ന് കുടുംബം. കുഞ്ഞിന്റെ മാതാപിതാക്കളെ അടക്കം ആക്ഷേപിക്കുന്നെന്ന് മുത്തച്ഛന്‍ റെജി സാമുവേല്‍ പറഞ്ഞു. റീച്ച് കിട്ടാന്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും പ്രതികരണം.

ഞങ്ങള്‍ ഈ കമന്റ്‌സ് കാണുന്നുണ്ട്. ഇത്തരത്തില്‍ വക്രീകരിച്ച് കമന്റ്‌സ് ഇടുന്ന സുഹൃത്തുക്കളോട് ഞങ്ങള്‍ക്ക് സഹതാപമേയുള്ളു. അവര്‍ക്ക് റീച്ച് കിട്ടാന്‍ വേറെ എന്തുമാത്രം കാര്യങ്ങളുണ്ട്. 10 മാസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കളെ ആക്ഷേപിക്കുക, വളരെ മോശമായ കാര്യമാണ്. ഇത് മലയാളിക്ക് ചേര്‍ന്ന കാര്യമല്ല.

അതേസമയം, മന്‍ കി ബാത്തില്‍ ആലിന്‍ ഷെറിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യം നല്‍കുന്ന അംഗീകാരമായി കാണുന്നെന്നും റെജി സാമുവേല്‍ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം എന്തെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ആലിന്‍ യാത്രയായതെന്നാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ആലിന്‍ യാത്രയായത് എന്ന് മോദി പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു കൊണ്ടായിരുന്നു ആലിന്റെ മടക്കം എന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ആലിന്റെ മാതാപിതാക്കളുടെ ത്യാഗത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. തീരാ ദുഃഖത്തിനിടയിലും അഞ്ചുപേരുടെ പുതു ജീവിതത്തിന് അവര്‍ കാരണക്കാരായി എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Back To Top
onwin