Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമെന്ന് കുടുംബം. കുഞ്ഞിന്റെ മാതാപിതാക്കളെ അടക്കം ആക്ഷേപിക്കുന്നെന്ന് മുത്തച്ഛന്‍ റെജി സാമുവേല്‍ പറഞ്ഞു. റീച്ച് കിട്ടാന്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും പ്രതികരണം.

ഞങ്ങള്‍ ഈ കമന്റ്‌സ് കാണുന്നുണ്ട്. ഇത്തരത്തില്‍ വക്രീകരിച്ച് കമന്റ്‌സ് ഇടുന്ന സുഹൃത്തുക്കളോട് ഞങ്ങള്‍ക്ക് സഹതാപമേയുള്ളു. അവര്‍ക്ക് റീച്ച് കിട്ടാന്‍ വേറെ എന്തുമാത്രം കാര്യങ്ങളുണ്ട്. 10 മാസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കളെ ആക്ഷേപിക്കുക, വളരെ മോശമായ കാര്യമാണ്. ഇത് മലയാളിക്ക് ചേര്‍ന്ന കാര്യമല്ല.

അതേസമയം, മന്‍ കി ബാത്തില്‍ ആലിന്‍ ഷെറിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യം നല്‍കുന്ന അംഗീകാരമായി കാണുന്നെന്നും റെജി സാമുവേല്‍ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം എന്തെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ആലിന്‍ യാത്രയായതെന്നാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ആലിന്‍ യാത്രയായത് എന്ന് മോദി പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു കൊണ്ടായിരുന്നു ആലിന്റെ മടക്കം എന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ആലിന്റെ മാതാപിതാക്കളുടെ ത്യാഗത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. തീരാ ദുഃഖത്തിനിടയിലും അഞ്ചുപേരുടെ പുതു ജീവിതത്തിന് അവര്‍ കാരണക്കാരായി എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Back To Top
onwin