Flash Story
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും
പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി, പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് കെ ജി ഓ യൂ
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി തുടരുന്നു. ഇന്ന് മണ്ഡലത്തിലെ വിവിധ വാർഡുകളിലും പ്രധാന കവലകളിലും സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.

വെളളാർ, കണ്ണൻകോട്, നെടുമം, കൈതവിള, വാഴമുട്ടം, മുട്ടത്തറ, സത്യൻ നഗർ, നേമം, കോലിയക്കോട്, പൂഴിക്കുന്ന് മടവിള, നല്ലാണിക്കൽ, തൂക്കുവിള, മലമേൽകുന്ന് എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം. എത്തിയ കേന്ദ്രങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി നിരവധി പ്രവർത്തകരും പൊതുജനങ്ങളും പ്രചാരണത്തിന്റെ ഭാഗമായി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്തുകൊണ്ടായിരുന്നു ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം. വയോജനങ്ങളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

വി. ശിവൻകുട്ടിയുടെ പ്രചാരണ പരിപാടികൾ നാളെയും (മാർച്ച് 24, ചൊവ്വ) മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുടരും. രാവിലെ 7 മണിയ്ക്ക് കരമനയിൽ നിന്ന് പ്രചാരണം ആരംഭിക്കും.പൊന്നുമംഗലം, പൂജപ്പുര,മുടവൻമുകൾ എന്നിവിടങ്ങളിലാണ് നാളത്തെ പ്രചാരണം.

Back To Top
onwin